2013 നവംബർ 30, ശനിയാഴ്‌ച

ശ്രീക്കുട്ടന്‍ എങ്ങനെ കഷണ്ടി ആയി?


അതൊരു വലിയ കദനകഥയാണ്‌.

ഒരിക്കല്‍ ശ്രീക്കുട്ടന്‍ തിരുവനന്തപുരതൂന്നു എറണാകുളത്തെയ്ക്ക് ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു. എതിര്‍ഭാഗത്ത് ഒരു ചെറുപ്പക്കാരന്‍ സര്‍ദാര്‍. സമയം പോകാന്‍ എന്താണ് വഴിയെന്ന് ആലോചിച്ച ശ്രീക്കുട്ടന്‍ സര്‍ദാരിനോട് പറഞ്ഞു.

"നമുക്ക് ഭാരത്തിന്റെ സ്വാതന്ത്ര്യ സമരത്തെ കുറിച്ച് സംസാരിക്കാം. കേരളത്തില്‍ ധാരാളം രക്ത സാക്ഷികള്‍ ഉണ്ടായിരുന്നു... ഒരു പക്ഷെ സ്വാതന്ത്ര്യ സമരത്തില്‍ പഞ്ചാബികളെക്കാള്‍ കൂടുതല്‍ ആളുകള്‍ ജീവന്‍ വെടിഞ്ഞത് കേരളത്തിലാണ്"

സര്‍ദാര്‍: "ഒരിക്കലുമല്ല, ഞങ്ങളുടെ നാട്ടില്‍ നിന്നാണ് വീരശൂര പരാക്രമികളായ നേതാക്കള്‍ ഉണ്ടായതും നാടിനു വേണ്ടി ജീവന്‍ കളഞ്ഞതും..."

ശ്രീക്കുട്ടന്‍: "ഓക്കേ ഒരു കാര്യം ചെയ്യാം നമുക്ക് ഓരോരുത്തര്‍ക്കും അവനവന്റെ നാട്ടിലെ നേതാക്കളുടെ പേര് പറഞ്ഞു നോക്കാം.... ഓരോ പേര് പറയുന്പോഴും മറ്റേ ആളിന്റെ ഓരോ മുടി പറിക്കാം"

സര്‍ദാര്‍: "ശരി സമ്മതിച്ചു.... ഭഗത്സിംഗ്"
സര്‍ദാര്‍ വേഗം ശ്രീക്കുട്ടന്റെ ഒരു മുടി പറിച്ചു....

ശ്രീക്കുട്ടന്‍: "ഞങ്ങളുടെ വേലുത്തമ്പിദളവ"
ശ്രീക്കുട്ടന്‍ സര്‍ദാരിന്റെ ഒരു മുടി പറിച്ചു..

ഇത് തുടര്‍ന്നു. രണ്ടുപേരും പരസ്പരം പേരുകള്‍ പറയുവാനും എതിരാളിയുടെ മുടി പിഴുതെടുക്കുവാനും തുടങ്ങി. തോറ്റുപോകുവാന്‍ സാദ്ധ്യതയേറിയപ്പോള്‍ ശ്രീക്കുട്ടന്‍ മോഹന്‍ലാല്‍, മമ്മൂട്ടി, സുജിത്, ഇങ്ങനെ  സമരത്തില്‍  ഇല്ലാത്തവരുടെ പേരുകള്‍ പലതും പറഞ്ഞ് പാവം സര്‍ദാരിന്റെ മുടി പിഴുതു തുടങ്ങി. പൊതുവിജ്ഞാനം കുറവായ സര്‍ദാര്‍ മിക്കവാറും തോല്‍വിയുടെ വക്കത്തെത്തി.

പെട്ടെന്ന് എന്തോ ഓര്‍മ്മ വന്ന പോലെ സര്‍ദാര്‍ ചാടി എഴുന്നേറ്റ് വിളിച്ചു പറഞ്ഞു: "ജാലിയന്‍ വാലാ ബാഗ്".

തുടര്‍ന്ന് ശ്രീക്കുട്ടന്‍ കഷണ്ടിയാകും വരെ തലയില്‍ കയറി മേച്ചില്‍ തുടര്‍ന്നു. പാവം ശ്രീക്കുട്ടന്‍ അങ്ങനെ ഇങ്ങനെ ആയി.....

1 അഭിപ്രായം: