2014 ജനുവരി 18, ശനിയാഴ്‌ച

തുണിക്കടയില്‍




ഒരു ദിവസം ഉച്ചയൂണ് കഴിഞ്ഞ നേരം, ശ്രീക്കുട്ടന്‍ ചോദിച്ചു,
"ഡേയ് സുജീ, നമ്മക്ക് കിളിമാനൂര്‍ ജങ്ക്ഷനില്‍ പോവാം. എനിക്ക് ഒന്ന് രണ്ടു സാധനങ്ങള്‍ വാങ്ങണം"

ഞാന്‍ സമ്മതിച്ചു. രണ്ടു പേരും നടന്ന് കവലയില്‍ എത്തി. ആദ്യം ഒരു ഷേവിംഗ് സെറ്റ് വാങ്ങി. എന്നിട്ട് ഞങ്ങള്‍ തുളസി ടെക്സ്റ്റയില്‍സില്‍ കയറി. ഒരു വലിയ കട. ഉച്ച നേരം ആയതിനാല്‍ കടയില്‍ ആവശ്യക്കാര്‍ ആരും ഇല്ല. വില്‍പ്പനക്കാര്‍ എല്ലാം വനിതകള്‍. അവരും സൊറ പറഞ്ഞിരിക്കുകയാണ്. കാഷ്യര്‍ മാത്രം മാത്രം പ്രായമായ ഒരാള്‍.

സ്ത്രീകള്‍ മാത്രം ഉള്ളതിനാല്‍ ശ്രീക്കുട്ടന്‍ ആദ്യം ഒന്നറച്ചു. എന്നിട്ട് കാഷ്യറുടെ അടുത്ത് ചെന്ന് പറഞ്ഞു,
"ജട്ടി വേണം"
എട്ടു ദിക്കും പൊട്ടുമാറ് ശ്രീക്കുട്ടനെ ചൂണ്ടി അദ്ദേഹം അലറി....

"ഈ... സാറിന് ജട്ടി കൊടെയ്....."

കട ആകെ ഞെട്ടി ഉണര്‍ന്നു....

ഭാഗ്യം ഞാന്‍ പുറത്തേയ്ക്ക് നോക്കി നില്‍ക്കുകയായിരുന്നു....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ