2014 ജനുവരി 16, വ്യാഴാഴ്‌ച

കല്യാണം മുടങ്ങിയത് എങ്ങനെ?


തിരോന്തോരത്തെ ടെക്നോപാര്‍ക്കില്‍ ഒരു വലിയകമ്പനിയിലെതൃശ്ശൂര്കാരന്‍ മൊതലാളിയുടെ ബെന്‍സ് കാര്‍ ഓടിക്കുന്ന അനിലിന് തിരോന്തോരത്തൂന്നു ഒരു കല്യാണ ആലോചന. പട്ടത്താണ് പെണ്ണിന്റെ വീട്.

അങ്ങനെ തൃശ്ശൂരില്‍ നിന്നും ഞായറാഴ്ച ഒരു വാന്‍ നിറയെ ബന്ധുക്കള്‍ തിരോന്തോരം ലക്ഷ്യമാക്കി  യാത്ര തിരിച്ചു. തിരിയെ മടങ്ങുന്ന വഴിയില്‍ കൊടീശ്വരനായ ശ്രീപദ്മനാഭസ്വാമിയേയും തൊഴാം എന്ന് പറഞ്ഞപ്പോള്‍ പ്രായമായവര്‍ വണ്ടിയില്‍ ഓടിക്കയറി സ്ഥാനം ഉറപ്പിച്ചു.

ദീര്‍ഘനേരത്തെ യാത്രയുടെ ഒടുവില്‍ വണ്ടി പട്ടത്ത് എത്തി. പ്രധാന റോഡില്‍ നിന്ന് തിരിഞ്ഞ് പെണ്‍കുട്ടിയുടെ വീടിനടുത്തെയ്ക്ക് എത്തി. വാഹനം വഴിയുടെ ഒരു വശത്തേയ്ക്ക് ഇട്ടിട്ട് എല്ലാരും വീടിനുള്ളിലേയ്ക്ക് നടന്നു. അവിടുത്തെ കാരണവര്‍ നിറചിരിയോടെ മുന്നില്‍ തന്നെ ഉണ്ടായിരുന്നു. വിശാലമായ വരാന്തയില്‍ നിരത്തി ഇട്ടിരിക്കുന്ന കസേരകളില്‍ എല്ലാവരും ഇരുന്നു.

പെണ്‍കുട്ടിയുടെ സഹോദരന്‍മാരില്‍ ഒരാള്‍ ഒരു വലിയ പാത്രത്തില്‍ നാരങ്ങാവെള്ളം കൊണ്ട് വന്നു. മറ്റൊരാള്‍ ഓരോ ഗ്ലാസുകളില്‍ നിറച്ച് ഓരോരുത്തര്‍ക്കും കൊടുത്തു. നല്ല സ്വാദ്... യാത്രയുടെ ക്ഷീണം കൊണ്ടാവണം ചിലര്‍ വീണ്ടും വാങ്ങി കുടിച്ചു. ഇത് കണ്ടു നിന്ന പെണ്ണിന്റെ വീട്ടിലെ കാരണവര്‍ക്ക്‌ സന്തോഷമായി.

"എങ്ങനൊണ്ട് നാരങ്ങാ വെള്ളം?"
"വളരെ നന്നായിണ്ട്" തൃശ്ശൂര്‍ ടീമിലെ കാരണവത്തി പറഞ്ഞു.
"എങ്ങന നന്നാവാതിരിക്കും? എന്റെ സ്വന്തം അപ്പികള് കലക്കിയതാണ്"

ഡും.... ആകെ നിശബ്ദത.... മ്ലാനത... ഓക്കാനം....

അങ്ങനെ ആ കല്യാണം മുടങ്ങി....
(ഇതൊരു നാടോടിക്കഥയുടെ പുനര്‍ ആഖ്യാനം ആണ്)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ